ഐപിഎലിൽ ഇന്ന് കലാശപ്പോര്; ബെംഗളൂരിവിനും പഞ്ചാബിനും വിജയം നിർണായകം | IPL

വിരാട് കോഹ്‍ലി തന്നെയാണ് ആർസിബിയുടെ ബാറ്റിങ് താരം
IPL
Published on

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജേതാക്കളെ ഇന്നറിയാം. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും പോരാട്ടത്തിനിറങ്ങുമ്പോൾ പുതുചരിത്രമാകും. ഐപിഎല്ലിൽ പുതിയൊരു ചാമ്പ്യൻ പിറവിയെടുക്കും.

2008 ലെ ആദ്യ ഐപിഎൽ സീസൺ മുതൽ കളത്തിലുണ്ടെങ്കിലും ഇരുടീമുകൾക്കും ഇതുവരെയും കിരീടം നേടാനായിട്ടില്ല. 2009 ലും 2011 ലും 2016 ലും കലാശപ്പോരിന് ഇറങ്ങിയെങ്കിലും പരാജയമായിരുന്നു ആർസിബിക്ക്. 2014ൽ മാത്രമാണ് പഞ്ചാബ് കലാശപ്പോരിന് ഇറങ്ങിയത്. ലീഗ് ഘട്ടം ഇരു ടീമുകളും 19 പോയന്റുമായാണ് അവസാനിപ്പിച്ചത്. നെറ്റ് റൺറേറ്റിന്റെ മികവിൽ പഞ്ചാബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലീഗിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ വിജയം നേടി. അതേസമയം ക്വാളിഫയറിൽ പഞ്ചാബി​നെ ആർസിബി എട്ട് വിക്കറ്റിന് തകർത്തു.

614 റൺസുമായി ഓറഞ്ച് ക്യാപ്പിൽ അഞ്ചാമത് നിൽക്കുന്ന വിരാട് കോഹ്‍ലി തന്നെയാണ് ആർസിബിയുടെ ബാറ്റിങ് താരം. വെടിക്കെട്ട് ബാറ്റർമാരായ ഫിൽ സോൾട്ട്, ജിതേഷ് ശർമ അടക്കമുള്ളവരും ഫോമിലാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യറാണ് പഞ്ചാബിന്റെ തുറുപ്പുചീട്ട്. പ്ലേ ഓഫിൽ മുംബൈക്കെതിരെ മികച്ച പ്രകടനമാണ് ശ്രേയസ് കാഴ്‌ച വച്ചത്.

പ്രഭ് സിംറാൻ സിങ്, പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ് അടക്കമുളള ബാറ്റർമാരുടെ സാന്നിധ്യം വേറെയുമുണ്ട്.

ബൗളിങ്ങിൽ ഓസീസ് താരം ജോഷ് ഹേസൽവുഡും സ്പിന്നർ ക്രുണാൾ പാണ്ഡ്യയുമാണ് ആർസിബിയുടെ പടയാളികൾ. അർഷ് ദീപ് സിങ്ങിലും യുസ്​വേന്ദ്ര ചഹലിലുമാണ് പഞ്ചാബിന്റെ പ്രതീക്ഷ.

അഹമ്മദാബാദിലേത് പരമ്പരാഗതമായി ബാറ്റർമാരെ തുണക്കുന്ന പിച്ചാണ്. ശരാശി ഫസ്റ്റ് ഇന്നിങ്സ് സ്കോർ 219 ആണ്. ഈ സീസണിൽ 16 ഇന്നിങ്സിൽ 11 തവണയും സ്കോർ 200 പിന്നിട്ടു. ടോസ് നേടുന്നവർ ഫീൽഡിങ് തെരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത.

Related Stories

No stories found.
Times Kerala
timeskerala.com