

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ നിര്യാണത്തെത്തുടർന്ന് രാജ്യത്ത് ദുഃഖാചരണം തുടരുന്ന പശ്ചാത്തലത്തിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെച്ചു (BPL Matches Postponed). ചൊവ്വാഴ്ച സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളാണ് മാറ്റിയത്. സിൽഹെറ്റ് ടൈറ്റൻസ് - ചട്ടോഗ്രാം റോയൽസ്, ധാക്ക ക്യാപിറ്റൽസ് - രംഗുർ റൈഡേഴ്സ് എന്നീ പോരാട്ടങ്ങളാണ് ബി.സി.ബി റദ്ദാക്കിയത്.
ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വളർച്ചയിൽ ഖാലിദ സിയ നൽകിയ മഹത്തായ സംഭാവനകളെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക കുറിപ്പിലൂടെ സ്മരിച്ചു. അവരുടെ ഭരണകാലത്ത് ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ അവർ കാണിച്ച താല്പര്യം രാജ്യത്തെ ഇന്നത്തെ നേട്ടങ്ങൾക്ക് അടിത്തറയിട്ടതാണെന്ന് ബി.സി.ബി വ്യക്തമാക്കി. മാറ്റിവെച്ച മത്സരങ്ങളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഖാലിദ സിയ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് ദീർഘനാളായി അവർ ചികിത്സയിലായിരുന്നു. രാഷ്ട്രീയ സാമൂഹിക കായിക രംഗത്തെ പ്രമുഖർ അവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Following the demise of former Prime Minister Begum Khaleda Zia, the Bangladesh Cricket Board (BCB) has postponed Tuesday's Bangladesh Premier League (BPL) matches. The board expressed gratitude for Zia's immense contributions to the nation's cricket infrastructure during her tenure as Prime Minister. The scheduled double-header at the Sylhet International Cricket Stadium will be rescheduled to a later date as the nation mourns the veteran leader.