

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ എം. നജ്മുൽ ഇസ്‌ലാമിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധവുമായി കളിക്കാർ രംഗത്തെത്തിയതോടെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് പ്രതിസന്ധിയിലായി (Bangladesh Cricket). വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ചിറ്റഗോങ് റോയൽസ് - നോഖാലി എക്സ്പ്രസ് മത്സരം കളിക്കാർ മൈതാനത്തിറങ്ങാൻ വിസമ്മതിച്ചതിനെത്തുടർന്ന് തടസ്സപ്പെട്ടു. മുതിർന്ന താരം തമീം ഇക്ബാലിനെതിരെ നജ്മുൽ ഇസ്‌ലാം നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണം.
മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട തമീം ഇക്ബാലിനെ "ഇന്ത്യൻ ഏജന്റ്" എന്ന് നജ്മുൽ ഇസ്‌ലാം വിശേഷിപ്പിച്ചതാണ് വിവാദമായത്. ഡയറക്ടർ രാജി വെക്കാതെ ബി.പി.എൽ മത്സരങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് താരങ്ങൾ. സംഭവത്തിൽ ബി.സി.ബി നജ്മുൽ ഇസ്‌ലാമിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം. ക്രിക്കറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് ബംഗ്ലാദേശും ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.
Bangladesh cricket faced a major crisis as players from Chittagong Royals and Noakhali Express refused to take the field for their BPL match, demanding the resignation of BCB director M. Nazmul Islam. The protest follows Islam's controversial public remarks, where he labeled former captain Tamim Iqbal an "Indian agent" after Iqbal suggested a dialogue to resolve cricketing tensions between India and Bangladesh. While the BCB has issued a show-cause notice to the director, players remain steadfast in their decision to boycott matches until he steps down.