ദുബായ് : ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.സാഹിബ്‌സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാക് ടീമിന് കരുത്തായത്. 58 റൺസാണ് താരം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ പതിയെ ആണ് തുടങ്ങിയത്. ഇന്ത്യയ്ക്കായി ശിവം ദൂബെ രണ്ട് വിക്കറ്റും കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടീം സ്കോർ 21ൽ നിൽക്കെയാണ് ഓപ്പണറായ ഫഖർ സമാനെ ആദ്യം നഷ്ടമായി. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഡക്കായി മടങ്ങിയ സയിം അയൂബ് ഇത്തവണ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തില്ല. പകരം ഫഖര്‍ സമാനാണ് ഓപ്പണറായെത്തിയത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച സഹിബ്‌സാദ ഫർഹാനും സയിം അയൂബും ടീം സ്കോർ ഉയർത്തുന്നതിനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ 21 റൺസ് നേടിയ അയൂബിനെ ശിവം ദുബെ മടക്കി.
അഞ്ചാം വിക്കറ്റിൽ നായകൻ സൽമാൻ ആഗയും മുഹമ്മദ് നവാസും ചേർന്നാണ് പിന്നീട് പാകിസ്താന്റെ സ്കോർ ഉയർത്തിയത്. 21 റൺസെടുത്ത നവാസും റണ്ണൗട്ടാക്കി. സൽമാൻ ആഗ 17 റൺസ് നേടി.