
പാണ്ഡ്യ രാജവംശത്തിൽ നിന്ന് വേർപിരിഞ്ഞ് ഇന്നത്തെ പത്തനംതിട്ടയുടെ ഭാഗങ്ങളിൽ സ്ഥിരതാമസമാക്കിയ പന്തളം രാജവംശവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലെ ഐതിഹ്യങ്ങൾ. പന്തളം രാജാവും രാജ്ഞിയും കുട്ടികളില്ലാത്തവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം രാജാവ് കട്ടിൽ വേട്ടയാടാൻ പോയപ്പോൾ പമ്പ നദിക്കരയിൽ കരയുന്ന ഒരു കുഞ്ഞിനെ കണ്ടെത്തി എന്നാണ് കഥ. അന്വേഷിച്ചപ്പോൾ, ഒരു മുനി രാജാവിനോട് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി സ്വന്തം മകനായി വളർത്താൻ ഉപദേശിച്ചു, ഒടുവിൽ രാജാവ് അങ്ങനെ തന്നെ ചെയ്യ്തു. ശിവന് വിഷ്ണുവിൻ്റെ മോഹി അവതരത്തിൽ ജനിച്ച പുത്രനാണ് അയ്യപ്പൻ. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് കുഞ്ഞിന് "മണികണ്ഠൻ" എന്നു പേരിട്ടു. മണികണ്ഠൻ പന്തളത്തെ രാജകുമാരനായി വളർന്നു. (Legend of Sabarimala Temple)
വളരെ ചെറുപ്പത്തിൽ തന്നെ മണികണ്ഠൻ ആയുധകലകളും വിദ്യകളിലും സ്വയുക്തമാക്കിയിരുന്നു. കുട്ടികളില്ലാതിരുന്ന രാജാവിനും രാജ്ഞിയ്ക്കും കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു മകൻ ജനിച്ചു. മണികണ്ഠനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ സ്വന്തം മകനെ യുവരാജാവാക്കുവാനായി രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു. ഒടുവിൽ രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ രോഗത്തിനു പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. കാട്ടിൽ നിന്ന് പുലിയുടെ പാൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുമാറിയപ്പോൾ മണികണ്ഠൻ അതിന് സന്നദ്ധനായി. രാജാവ് എതിർത്തിരുന്നു എങ്കിലും മണികണ്ഠൻ കാട്ടിലേക്ക് പോകുവാൻ തീരുമാനിക്കുന്നു. എന്നാൽ, ലോകോപദ്രവകാരിണിയും അസുരരാക്ഷസിയായ മഹിഷിയെ വധിച്ച് പുലിപ്പുറത്തേറി മണികണ്ഠൻ വിജയശ്രീലാളിതനായി പന്തളദേശത്തു മടങ്ങിയെത്തി. അയ്യപ്പൻ പുളിപ്പുറത് വരുന്നത്ത് കണ്ടവർ മുഴുവൻ അത്ഭുതപ്പെട്ടു. തന്റെ വളർത്തു പുത്രനായ മണികണ്ഠൻ സാധരണ മനുഷ്യൻ അല്ലയെന്നു മനസിലാകുന്നു.
മണികണ്ഠൻ യുവരാജാവായി വാഴിക്കുവാൻ രാജാവ് തീരുമാനിക്കുന്നു, എന്നാൽ താൻ ലൗകിക ജീവിതവും രാജ്യവും ഭൗതിക സമ്പത്തും ഉപേക്ഷിച്ച് സന്യാസിയാകാനുള്ള തൻ്റെ ആഗ്രഹം മണികണ്ഠൻ പ്രകടിപ്പിക്കുന്നു. തുടർന്ന് അയ്യപ്പനായി രാജവ് ഒരു ക്ഷേത്രം തന്നെ പണിയുന്നു. ഒടുവിൽ ശ്രീകോവിൽ ശബരിമലയായി മാറുകയും, മണികണ്‌ഠൻ അയ്യപ്പ ദിവ്യരൂപം നേടുകയുമായിരുന്നു.
പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് "ഇരുമുടിക്കെട്ട്" എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം.