
ജടായുഗതി
രാവണനോട് ധീരമായി എതിരിട്ട് മുറിവേറ്റ് വീണ് കിടക്കുന്ന ജടായുവിനെ രാമനും ലക്ഷ്‌മണനും കാണുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടു പോയതായി ഇരുവരെയും ജടായു ധരിപ്പിക്കുന്നു. പിന്നീട് ജടായു രാമപാദത്തിലേക്ക് മോഷം പ്രാപിക്കുന്നു.
ജടായു സ്‌തുതി
ജടായു ഇഹലോകവാസം വെടിയുന്നു. ഈ സമയത്ത് ജടായു രാമനെ പുകഴ്‌ത്തുന്നു. ഈ ലോകത്തിന്‍റെ മുഴുവന്‍ പരമപദമാണ് രാമനെന്ന് ജടായു വാഴ്‌ത്തുന്നു. തന്‍റെ അഗാധമായ ഭക്തിയും പ്രകടിപ്പിക്കുന്നു. ഇവിടെ കീഴടങ്ങലിന്‍റെയും ആരാധനയുടെയും കരുത്തും ജടായു ഉയര്‍ത്തിക്കാട്ടുന്നു.
കബന്ധ ഗതി
രാമനും ലക്ഷ്‌മണനും കബന്ധനോട് ഏറ്റുമുട്ടുന്നു. ശാപം മൂലമാണ് കബന്ധന് വൈരൂപ്യം ഉണ്ടായത്. രാമന്‍ അദ്ദേഹത്തിന് മോഷം നല്‍കുന്നു. കബന്ധന്‍ സുഗ്രീവനിലേക്ക് എത്താനുള്ള മാര്‍ഗം ഇരുവര്‍ക്കും ഉപദേശിക്കുന്നു. സുഗ്രീവന് ഇവരെ സീതാന്വേഷണത്തിന് സഹായിക്കാനാകുമെന്നും കബന്ധന്‍ പറയുന്നു.
ശാപമോക്ഷം നേടിയ കബന്ധന്‍ രാമനെ സ്‌തുതിക്കുന്നു. ശാശ്വത യാഥാര്‍ഥ്യമാണ് രാമനെന്ന് കബന്ധന്‍ വാഴ്‌ത്തുന്നു. പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ് തന്നെ രാമനിലാണ്. ആത്മീയ ഉണര്‍വിന്‍റെ സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുന്നു. ഭക്തിയുടെ പ്രാധാന്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു.
ശബര്യാശ്രമ പ്രവേശം
രാമനും ലക്ഷ്‌മണനും സന്യാസിനിയായ ശബരിയെ സന്ദര്‍ശിക്കുന്നു. അവര്‍ രാമനും ലക്ഷ്‌മണനും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ആതിഥ്യവും അരുളുന്നു. സുഗ്രീവന്‍റെ സഹായത്തോടെ ലക്ഷ്യം നേടാനാകുമെന്ന് അവര്‍ ഇരുവരെയും ഉപദേശിക്കുന്നു. പിന്നീട് രാമനോടുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ അവര്‍ മോക്ഷം പ്രാപിക്കുന്നു.