

ഗുരുഗ്രാം: നിരന്തരമുള്ള വിവാഹ അഭ്യർത്ഥന നിരസിച്ചത്തിൽ പ്രകോപിതനായ യുവാവ് പെൺസുഹൃത്തിനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചു (Crime). ഗുരുഗ്രാമിലെ എംജി റോഡിലുള്ള ക്ലബ്ബിൽ ജോലി ചെയ്യുന്ന കൽപ്പന എന്ന 25- കാരിയെയാണ് സുഹൃത്തായ തുഷാർ എന്നയാൾ വെടിവെച്ചത്. ഡിസംബർ 20-ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വയറിന് വെടിയേറ്റ യുവതി നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയായ തുഷാർ (25), സഹായിയായ ശുഭം (24) എന്നിവരെ ഉത്തർപ്രദേശിലെ ബറൗട്ടിൽ നിന്ന് പോലീസ് പിടികൂടി.
കഴിഞ്ഞ ആറ് മാസമായി കൽപ്പനയുമായി സൗഹൃദത്തിലായിരുന്ന തുഷാർ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ താൻ വിവാഹിതയാണെന്ന് വ്യക്തമാക്കി യുവതി ഈ അഭ്യർത്ഥന ആവർത്തിച്ച് നിരസിച്ചു. ഇതിലുള്ള പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. ഒരു മാസം മുമ്പ് പ്രതി യുവതിയുടെ വീട്ടിലെത്തി വഴക്കിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കൽപ്പനയുടെ ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഡിസംബർ 19-ന് രാത്രി ക്ലബ്ബിലെത്തിയ തുഷാർ വീണ്ടും വിവാഹാഭ്യർത്ഥന നടത്തുകയും യുവതി വിസമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ സെക്ടർ 29 പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്തർപ്രദേശിൽ നിന്ന് കണ്ടെത്തിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
A 25-year-old married woman, Kalpana, was shot and critically injured by her friend Tushar after she rejected his marriage proposal at a club on Gurugram's MG Road. The incident occurred in the early hours of December 20, 2025, when Tushar, accompanied by his friend Shubham, confronted her at her workplace. Both suspects were arrested by the Gurugram Police from Uttar Pradesh on December 25 after a complaint was lodged by the victim's husband.