ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഒരു യുവതി തന്റെ കൈക്കുഞ്ഞിനെ സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജ് കമ്പാർട്ട്‌മെന്റിൽ (ഡിക്കി) കിടത്തിയ ശേഷം സ്കൂട്ടർ ഓടിച്ചുപോകുന്നതാണ് വീഡിയോയിലുള്ളത് (Woman Riding Scooter With Infant In Storage Carrier). കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുന്ന ഈ പ്രവർത്തിക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
വൈറലായ വീഡിയോയിൽ, യുവതി സ്കൂട്ടറിന്റെ സീറ്റ് തുറന്ന് കുഞ്ഞിനെ വളരെ ശ്രദ്ധാപൂർവ്വം അതിനുള്ളിൽ കിടത്തുന്നത് കാണാം. തുടർന്ന് സീറ്റ് അടച്ച ശേഷം കുഞ്ഞ് ഉള്ളിലിരിക്കെ തന്നെ അവർ സ്കൂട്ടർ ഓടിച്ചുപോകുന്നു. വായുസഞ്ചാരമില്ലാത്ത ഡിക്കിക്കുള്ളിൽ കുഞ്ഞ് ശ്വാസം മുട്ടി മരിക്കാൻ സാധ്യതയുണ്ടെന്നും പെട്ടെന്ന് ബ്രേക്ക് ഇടുകയോ അപകടം സംഭവിക്കുകയോ ചെയ്താൽ അത് കുഞ്ഞിന്റെ ജീവനെ ബാധിക്കുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ കൃത്യമായ സ്ഥലം എവിടെയാണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
വീഡിയോ കണ്ട പലരും ഇതിനെ ‘റേഗ് ബെയ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. അതായത്, ആളുകളെ പ്രകോപിപ്പിച്ച് കൂടുതൽ കാഴ്ചക്കാരെയും റിയാക്ഷനുകളെയും നേടാൻ മനഃപൂർവ്വം ചിത്രീകരിച്ച വീഡിയോയാണിതെന്ന് പലരും കരുതുന്നു. “റീൽസിനും സോഷ്യൽ മീഡിയ പ്രശസ്തിക്കും വേണ്ടി ആളുകൾ എന്തും ചെയ്യുന്ന അവസ്ഥയാണിത്,” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. വീഡിയോയിൽ കട്ടുകൾ ഉള്ളതിനാൽ കുഞ്ഞിനെ ഉടൻ പുറത്തെടുത്തിട്ടുണ്ടാകാമെന്നും എന്നാൽ ഇത്തരം അപകടകരമായ പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അതേസമയം, പാവപ്പെട്ട അമ്മമാർക്ക് യാത്രാസൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാകാം ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന രീതിയിൽ സഹതാപം പ്രകടിപ്പിക്കുന്നവരും കുറവല്ല.
സംഭവത്തിൽ പ്രാദേശിക അധികൃതർ ഇടപെടണമെന്നും ഇത്തരം അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
A woman puts her infant child inside the storage carrier below the seat in scorching heat and drives off.
In any other country, This woman would be arrested and her child would be taken in protective care.
Some people don’t deserve to be parents.pic.twitter.com/pesac1LGse
— Roshan Rai (@RoshanKrRaii) March 12, 2026

