

ജാഷ്പൂർ : ഛത്തീസ്ഗഢിലെ ജാഷ്പൂറിൽ 43 വയസ്സുകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിൽ ഒളിപ്പിച്ച് ഭാര്യ ഒളിവിൽ പോയി. ദുൽദുല പോലീസ് സ്റ്റേഷൻ പരിധിയിലെ ഭിൻജ്പൂരിലാണ് സംഭവം.(Woman goes on the run after killing husband, putting him in a trolley bag, confessing to her daughter)
ഇക്കഴിഞ്ഞ ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞു. കോർബയിൽ താമസിച്ചിരുന്ന മകളെ ഫോണിൽ വിളിച്ച പ്രതി, ഭർത്താവ് സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം പുതപ്പ് കൊണ്ട് മൂടി, പിന്നീട് ഒരു ട്രോളി ബാഗിൽ തിരുകി ഒളിപ്പിച്ചു എന്നും പോലീസ് കൂട്ടിച്ചേർത്തു. മരിച്ച സന്തോഷിന്റെ മൂത്ത സഹോദരനായ വിനോദ് മിഞ്ചാണ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നത്.
പ്രതിയായ ഭാര്യ നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.പ്രതി മുംബൈയിൽ ജോലി ചെയ്തിരുന്നതായും ഏതാനും മാസങ്ങൾക്ക് മുൻപാണ് ജാഷ്പൂരിലേക്ക് തിരിച്ചെത്തിയതെന്നും സന്തോഷിന്റെ സഹോദരൻ വിനോദ് മിഞ്ച് പറഞ്ഞു.