ചൈബാസ: അന്ധവിശ്വാസം തലയ്ക്കുപിടിച്ച ജനക്കൂട്ടം ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയിൽ അമ്മയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും ചുട്ടുകൊന്നു (Woman and Baby Burnt Alive Jharkhand). മന്ത്രവാദി എന്ന് ആരോപിച്ച് 32-കാരിയായ ജ്യോതി സിങ്കുവിനെയും മകനെയുമാണ് ഗ്രാമവാസികൾ തീകൊളുത്തിയത്. ഫെബ്രുവരി 17 ചൊവ്വാഴ്ച രാത്രി കുമാർഡുംഗി പോലീസ് സ്റ്റേഷൻ പരിധിയിലെ കലയ്യ (കുദാസായി) ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഗ്രാമത്തിലെ ഒരു ബന്ധു രോഗബാധിതനായി മരിച്ചതിന് കാരണം ജ്യോതിയുടെ മന്ത്രവാദമാണെന്ന് ആരോപിച്ചായിരുന്നു അക്രമം. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ പന്ത്രണ്ടോളം പേർ ജ്യോതിയെയും കൈക്കുഞ്ഞിനെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് കോൽഹാൻ സിങ്കുവിനും ഗുരുതരമായി പൊള്ളലേറ്റു. ഇയാൾ ഓടി രക്ഷപ്പെട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രസിക ബിരുവ, ജെന ബിരുവ, സോന ബിരുവ, ഡെൽക്ക സിങ്കു എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ജാർഖണ്ഡിൽ മന്ത്രവാദം ആരോപിച്ച് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ കർശന നിയമങ്ങൾ നിലവിലുണ്ടെങ്കിലും അന്ധവിശ്വാസങ്ങൾ ഇന്നും ക്രൂരമായ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
Summary: In a horrific incident fueled by superstition, a 32-year-old woman and her one-year-old infant were burnt alive by a mob in Jharkhand’s West Singhbhum district after being branded a witch



