

ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് ഉടനടി മടങ്ങാനില്ലെന്ന് വ്യക്തമാക്കി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് ഒരു രാഷ്ട്രീയഹത്യയ്ക്ക് താൻ അവസരം നൽകില്ലെന്നും ഹസീന പറഞ്ഞു. നിലവിൽ അവർ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.(Will not return to Bangladesh until a legitimate government comes, Sheikh Hasina)
രാജ്യത്ത് പൂർണ്ണമായും നിയമപരമായ ഒരു സർക്കാരും സ്വതന്ത്രമായ ജുഡീഷ്യറിയും നിലവിൽ വരുമ്പോൾ മാത്രമേ താൻ മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്ന് ഷെയ്ഖ് ഹസീന അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളലുകൾ ദൃശ്യമാകുന്നുണ്ട്.
ഡൽഹിയിലെ വിസ കേന്ദ്രത്തിന് പുറമെ അഗർത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സർവീസുകളും ബംഗ്ലാദേശ് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ അതിർത്തി കടന്നുള്ള സാധാരണക്കാരുടെ യാത്രയും പ്രതിസന്ധിയിലായിട്ടുണ്ട്.