
പട്ന : യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലഗുനിയൻ രഘുകാന്ത് വാർഡ് നമ്പർ 46 ൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രദേശവാസിയായ സോനു കുമാറിനെ (30) ആണ് ഭാര്യ സ്മിത ഝയും ഇവരുടെ കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനും കൂട്ട് പ്രതിയുമായ ട്യൂഷൻ അധ്യാപകൻ ഹരിയോം ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് കൊല്ലപ്പെട്ട സോനു കുമാർ ഇ-റിക്ഷ ഓടിച്ചാണ് കുടുംബം പോറ്റിയിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അദ്ദേഹം വാതിൽക്കൽ ഉറങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ കുടുംബത്തിലെ മറ്റുള്ളവർ ഉണർന്നപ്പോൾ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ സംശയം തോന്നിയ പോലീസ് യുവാവിന്റെ ഭാര്യ സ്മിതയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും, യുവതി കുറ്റം സമ്മതിക്കുകയുമായിരുന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇടയ്ക്കിടെ വഴക്കുകളും വഴക്കുകളും ഉണ്ടാകാറുണ്ടായിരുന്നുവെന്നും, ഇത് മടുത്ത് ട്യൂഷൻ അധ്യാപകനായ ഹരി ഓമുമായി ബന്ധപ്പെടാൻ ഇടയായെന്നും അവർ പറഞ്ഞു. ഭർത്താവ് നിരന്തരം തന്നെ മര്ധിക്കുന്നതിൽ ഹരി ഓം അസന്തുഷ്ടൻ ആയിരുന്നെന്നും,തുടർന്ന് സോനുവിനെ കൊല്ലാൻ പദ്ധതിയിട്ടതായും സ്മിത പറഞ്ഞു.
സംഭവദിവസം രാത്രിയിൽ സോനു വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ഭാര്യയുമായി വഴക്കുണ്ടായി. ഈ സമയത്ത് സ്മിത ഹരി ഓമിനെ വിളിച്ചു. ഇരുവരും ആദ്യം ഒരു ഭാരമുള്ള വസ്തു കൊണ്ട് സോനുവിന്റെ തലയിൽ അടിച്ച് ബോധരഹിതനാക്കിയെന്നും, തുടർന്ന് വൈദ്യുതാഘാതമേൽപ്പിച്ചും ശ്വാസം മുട്ടിച്ചും കമ്പി ഉപയോഗിച്ച് അടിച്ചും കൊലപ്പെടുത്തിയെന്നുമാണ് പോലീസ് കണ്ടെത്തൽ.
കൊലപാതകത്തിന് ശേഷം ഹരിയോം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്മിതയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ അവർ മുഴുവൻ സംഭവവും വെളിപ്പെടുത്തി. ഹരിയോമിനെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.