ന്യൂഡൽഹി : മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഇന്ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ശ്രദ്ധ ആകർഷിക്കുകയാണ്. മത്സരം എൻഡിഎ നോമിനിയും പരിചയസമ്പന്നനായ ബിജെപി നേതാവുമായ സി പി രാധാകൃഷ്ണനും തമ്മിലാണ്.(Vice President Election 2025)
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുറത്തേക്ക് പോയി.
ഇന്ന് രാവിലെ 10 മുതൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഇന്നലെ എൻ ഡി എയും ഇന്ത്യ സഖ്യവും മോക്ക് വോട്ടിങ് നടത്തി. ബി ജെ ഡി, ബി ആർ എസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചു.
പ്രിയങ്ക ഗാന്ധി വോട്ട് രേഖപ്പെടുത്താൻ പാർലമെന്റിലെത്തി. ലോക്സഭയിൽ 293 എംപിമാരും രാജ്യസഭയിൽ 129 അംഗങ്ങളുമുള്ള എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ജൂലൈ 21 ന് ജഗ്ദീപ് ധൻഖർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.