ന്യൂഡൽഹി : മതപരിവർത്തന റാക്കറ്റിൽ പെട്ട ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പോലീസ് ശനിയാഴ്ച അറിയിച്ചു. 33 ഉം 18 ഉം വയസ്സുള്ള രണ്ട് സഹോദരിമാരെ കാണാതായതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മാർച്ചിൽ ആഗ്രയിൽ അന്വേഷണം ആരംഭിച്ചു. മതപരിവർത്തനത്തിന് നിർബന്ധിതരായി എന്നും തീവ്രവാദവൽക്കരണത്തിന് വിധേയരായെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.(UP Police Busts Large-Scale ISIS-Style Conversion Racket)
സഹോദരിമാരിൽ ഒരാൾ എകെ 47 റൈഫിൾ കൈവശം വച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രൊഫൈൽ ചിത്രമായി പോസ്റ്റ് ചെയ്തതായി അവർ പറഞ്ഞു. ലവ് ജിഹാദിലും തീവ്രവാദവൽക്കരണത്തിലും ഉൾപ്പെട്ട ഒരു സംഘം സഹോദരിമാരെ ലക്ഷ്യം വച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമാണ് ഇവരുടെ ധനസഹായം ലഭിക്കുന്നതെന്ന സൂചനയും ലഭിച്ചു.
കേസുമായി ബന്ധപ്പെട്ട് ആഗ്ര പോലീസ് 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തപ്പോൾ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരെ വീതവും ഗോവ, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഓരോ പേരെ വീതവും പിടികൂടി.
നിയമവിരുദ്ധ മതപരിവർത്തനവും തീവ്രവാദവും ഉൾപ്പെട്ട സംഘത്തിന്റെ പ്രവർത്തനരീതിയിൽ ഐഎസിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് എന്നാണ് കമ്മീഷണർ കുമാർ പറഞ്ഞത്.