
റൂർക്കേല: ജാർസുഗുഡയിൽ സ്ത്രീയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ(cheating case). കുലമണി ഹൈസ്കൂളിലെ ഹോസ്റ്റൽ മേട്രണായ ജയന്തി ടോപ്പോയുടെ എടിഎം കാർഡ് മാറ്റിയാണ് പ്രതികൾ പണം തട്ടിയത്.
ആഗസ്റ്റ് 9 ന് എടിഎം സന്ദർശിച്ച ജയന്തിയെ സഹായിക്കാനായെത്തിയ പ്രതികൾ എ.ടി.എം കാർഡ് മാറ്റുകയായിരുന്നു. ശേഷം മറ്റൊരു എടിഎമ്മിൽ നിന്ന് 40,000 രൂപ പ്രതികൾ പിൻവലിക്കുകയായിരുന്നു.
സംഭവത്തിൽ ഷംലി ജില്ലയിലെ സവാജ് അലി (34), അസ്ഹാദർ ഹുസൈൻ (28) എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ ജയിലിലായിരുന്ന പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.