
ഹൈദരാബാദ്: തെലങ്കാനയിലെ മേഡക് ജില്ലയിൽ ബലാത്സംഗത്തിന് ഇരയായി തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന 33 കാരിയായ ആദിവാസി സ്ത്രീ ഞായറാഴ്ച മരിച്ചുവെന്ന് പോലീസ് പറഞ്ഞു.(Tribal woman who was raped in Telangana dies)
ദിവസവേതനക്കാരിയായ ഇര വെള്ളിയാഴ്ച വീട്ടിൽ നിന്ന് കൂലിപ്പണിക്ക് പോയിരുന്നു. ശനിയാഴ്ച രാവിലെ കുൽചരം മണ്ഡലിലെ ഒരു മരത്തിനടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ചില താമസക്കാർ പോലീസിനെ വിവരം അറിയിച്ചു.
അഞ്ച് കുട്ടികളുടെ അമ്മയായ സ്ത്രീയെ ആദ്യം ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ഹൈദരാബാദിലെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ശനിയാഴ്ച രാത്രി വഴിമധ്യേ മരിച്ചുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.