
മൈസൂരു: പ്രമുഖ ഐടി കന്പനിയായ ഇന്‍ഫോസിസിന്റെ മൈസൂരു കാന്പസില് പുലിയെ കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. കാന്പസിനുള്ളിലെ ഹോസ്റ്റൽ മുറികളിൽനിന്നു പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ഇന്നലെ പുലർച്ചെ രണ്ടോടെയാണു ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ഇൻഫോസിസ് കാന്പസിൽ പുലിയെ കണ്ടത്. (Lepoard)
350 ഏക്കറോളം വരുന്ന കാന്പസിലെ വിവിധ സിസിടിവി കാമറകളിൽ നിന്ന് പുലിയുടെ ദൃശ്യം ലഭിച്ചതോടെ കാന്പസിനുള്ളിലും പുറത്തുമുള്ള ജീവനക്കാർക്ക് കാന്പസിലെ ഐടി വിഭാഗം ജാഗ്രതാനിർദേശം നൽകി. തത്കാലത്തേക്ക് ഇന്നുകൂടി വീട്ടിലിരുന്ന് ജോലി ചെയ്യാനാണു നിർദേശം.
പുലര്‍ച്ചെ നാലോടെ വനംവകുപ്പിന്റെ 50 അംഗ സംഘം സ്ഥലത്തെത്തി പുലിയെ പിടിക്കാനായി കൂടുകൾ സ്ഥാപിച്ചു. പുലിയുടെ നീക്കങ്ങള്‍ അറിയാൻ ഡ്രോണ്‍ കാമറകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.