
ബീഹാർ: യുവാവിന്റെ മൃതദേഹം ബോട്ടിൽ നിന്നും കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ബെഗുസാരായിയിലെ നയാഗാവോൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ലാവ ഗ്രാമ ഘട്ടിലെ ഗംഗാ നദിയുടെ തീരത്ത് ഒരു ബോട്ടിൽ നിന്നാണ് 26 കാരനായ ട്രാക്ടർ ഡ്രൈവർ വികാസ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വികാസിന്റെ തൊഴിലുടമ അയാളെ മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ബോട്ടിലേക്ക് വലിച്ചെറിഞ്ഞതായി കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
നയാഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലാവ ഗ്രാമ ഘട്ടിലാണ് സംഭവം നടന്നത്. മുഫസ്സിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സുജ പഞ്ചായത്തിലെ താമസക്കാരനായ രാംശരൺ മഹാതോയുടെ മകനാണ് മരിച്ച വികാസ് കുമാർ (26). ലാവ ഗ്രാമത്തിലെ രാംപ്രീത് സിങ്ങിന്റെ ട്രാക്ടർ ഡ്രൈവറായി വികാസ് ജോലി ചെയ്തു വരികയായിരുന്നു. ഗംഗാ തീരത്ത് ഒരു ബോട്ടിൽ വികാസിന്റെ മൃതദേഹം കിടക്കുന്നതായി രാത്രി വൈകി വിവരം ലഭിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. രാവിലെ എത്തിയപ്പോൾ, കുടുംബാംഗങ്ങൾ കണ്ടത് ശരീരത്തിൽ മുറിവുകളുടെ പാടുകളാണ്, ഇത് അദ്ദേഹത്തെ മർദ്ദിച്ചു കൊന്നതിന്റെ സൂചനയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
ട്രാക്ടർ ഉടമയായ അഭിമന്യു കുമാറാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നാണ് വികസിന്റെ പിതാവ് ആരോപിക്കുന്നത്.വികാസിനെ ഇയാൾ വീട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു എന്നും പിതാവ് ആരോപിക്കുന്നു. അഭിമന്യു കുമാർ വികാസിനെ കൊന്ന് മൃതദേഹം ബോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്നും പിതാവ് ആരോപിക്കുന്നു.
നയാഗാവ് പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോലീസ് എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി മനീഷ് പറഞ്ഞു.