

ശ്രീനഗർ: ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഭീകരർ ഉപേക്ഷിച്ചുപോയ ക്യാമ്പുകൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തിന്റെ 'ഓപ്പറേഷൻ സിന്ദൂറിന്' പിന്നാലെ പിൻവാങ്ങിയ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ക്യാമ്പുകളിലേക്ക് തിരിച്ചെത്തുന്നത്. അതിർത്തിയിലെ ഒൻപതോളം താവളങ്ങൾ ഭീകരർ വീണ്ടും പ്രവർത്തനസജ്ജമാക്കിയതായി ബി.എസ്.എഫിന്റെ നിരീക്ഷണത്തിൽ കണ്ടെത്തി.(Terror camps are becoming active again on the border, Security forces have stepped up vigil)
അതിർത്തിക്ക് സമീപമുള്ള ചോബാര, ദലുവാലി, മസ്ത്പൂർ, സർജ്വാൽ തുടങ്ങിയ മേഖലകളിലെ ക്യാമ്പുകളിലാണ് ഭീകരരുടെ സാന്നിധ്യം വീണ്ടും പ്രകടമായിരിക്കുന്നത്. ശൈത്യകാലത്തിന് മുന്നോടിയായി വലിയ രീതിയിലുള്ള നുഴഞ്ഞുകയറ്റത്തിനാണ് ഭീകരർ പദ്ധതിയിടുന്നതെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.
നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടായാൽ കർശനമായ തിരിച്ചടി നൽകുമെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നൽകി. അതിർത്തി ഗ്രാമങ്ങളിൽ സൈന്യവും ബി.എസ്.എഫും സംയുക്തമായി കനത്ത പരിശോധന നടത്തിവരികയാണ്. അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.