മധുര: ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കും വികസനത്തിനും അനുബന്ധ മതപരമായ ആവശ്യങ്ങൾക്കും മാത്രമേ വിനിയോഗിക്കാൻ സർക്കാരിന് ബാധ്യതയുള്ളൂ എന്ന് വിധിച്ച മദ്രാസ് ഹൈക്കോടതി, ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങൾ നിർമ്മിക്കുന്നതിനുള്ള സർക്കാർ ഉത്തരവുകൾ റദ്ദാക്കി.(Temple funds for temples only, says Madras high court)
27 ക്ഷേത്രങ്ങളിൽ 80 കോടി രൂപ ചെലവിൽ വിവാഹ മണ്ഡപങ്ങൾ നിർമ്മിക്കുമെന്ന ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ, സിഇ) മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം ശ്രദ്ധിച്ചുകൊണ്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യവും ജസ്റ്റിസ് ജി അരുൾ മുരുഗനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചു: “ക്ഷേത്ര ഫണ്ടുകൾ പൊതു ഫണ്ടായോ സർക്കാർ ഫണ്ടായോ കണക്കാക്കാൻ കഴിയില്ല. ക്ഷേത്രത്തിന് സംഭാവന ചെയ്യുന്ന പണവും സ്വത്തുക്കളും 'ദൈവത്തിൻറേ'താണ്."