ഹൈദരാബാദ്: പശമൈലാറമിലെ സിഗാച്ചി ഇൻഡസ്ട്രീസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 38 കഴിഞ്ഞു. യൂണിറ്റിൽ കാലഹരണപ്പെട്ട യന്ത്രങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.(Telangana pharma plant explosion)
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന ആരോഗ്യ മന്ത്രി സി ദാമോദർ രാജനരസിംഹ പറഞ്ഞത് 11 പേരെ ഇപ്പോഴും കാണാനില്ല എന്നാണ്. അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും നീക്കം ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.