മുംബൈ: പാകിസ്ഥാൻ ആസ്ഥാനമായുള്ള ക്രിക്കറ്റ് ഷോയിൽ അതിഥിയായി പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിമർശകർക്ക് കർശന മറുപടിയുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ (Sunil Gavaskar Pakistan Show Controversy). ഏഷ്യാ കപ്പ് 2025-ന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കാണ് മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മറുപടി നൽകിയത്.
ദി ഹണ്ട്രഡ് ടൂർണമെന്റിൽ സൺറൈസേഴ്‌സ് ലീഡ്‌സ് എന്ന ഫ്രാഞ്ചൈസി പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സ്വന്തമാക്കിയതിനെ ഗവാസ്കർ നേരത്തെ വിമർശിച്ചിരുന്നു. ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനികൾ പാക് താരങ്ങൾക്ക് പണം നൽകുന്നത് വഴി പരോക്ഷമായി ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തിന് കാരണമാകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാൽ, ഇതേ നിലപാടുള്ള ഗവാസ്കർ എങ്ങനെ പാക് ചാനലിൽ പ്രത്യക്ഷപ്പെട്ടു എന്നായിരുന്നു വിമർശകരുടെ ചോദ്യം.
“ഞാൻ കമന്ററി പാനലുകളിൽ ഇരുന്നപ്പോൾ അതിന്റെ വരുമാനം ഐസിസി, എസിസി എന്നിവ വഴിയാണ് പങ്കുവെക്കപ്പെടുന്നത്. അത് ഒരു ഇന്ത്യൻ സ്ഥാപനത്തിൽ നിന്നുള്ള നേരിട്ടുള്ള പണമല്ല. ഞാൻ ആർക്കും പണം നൽകുന്നില്ല, അതിനാൽ തന്നെ ഞാൻ ഇതിൽ ഒരു പങ്കാളിയാണെന്ന് പറയാനാകില്ല,” ഗവാസ്കർ വ്യക്തമാക്കി. പാകിസ്ഥാൻ സർക്കാരിന് നികുതിയായി പോകുന്ന പണം ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്നും അത് ഇന്ത്യൻ സൈനികർക്കെതിരെ തിരിയുമെന്നും അദ്ദേഹം തന്റെ മിഡ്-ഡേ കോളത്തിൽ ആവർത്തിച്ചു. ഇന്ത്യൻ ഉടമകൾ പാക് താരങ്ങളെ വാങ്ങുന്നത് നിർത്തണമെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
Summary
Legendary cricketer Sunil Gavaskar has defended his appearance on a Pakistan-based cricket show, following criticism of his stance against Indian owners hiring Pakistani players. Gavaskar argued that while he receives payments from international bodies like the ICC, Indian entities directly paying Pakistani athletes indirectly funds their government’s military actions against India.

