DMK : തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷം : MK സ്റ്റാലിനും വിജയും ഗവർണറുടെ വിരുന്ന് ബഹിഷ്‌ക്കരിക്കും, വിപുലമായ പരിപാടികൾ, വോട്ട് മോഷണം പരാമർശിച്ച് മുഖ്യമന്ത്രി
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സ്വാതന്ത്ര്യദിനത്തിൽ ഗവർണർ ആർ.എൻ. രവിയുടെ സ്വീകരണ പരിപാടി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.)ക്കെതിരെ ഗവർണർ നടത്തിയ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. (Stalin, DMK allies to boycott governor’s Independence Day reception)
ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും എതിരായ വിദ്യാഭ്യാസപരവും സാമൂഹികവുമായ വിവേചനം; ആത്മഹത്യകളിലെ ആശങ്കാജനകമായ വർദ്ധനവ്; യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ബലാത്സംഗത്തിന്റെയും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളുടെയും കുത്തനെയുള്ള വർദ്ധനവ് എന്നിവയാണ് പ്രധാന വെല്ലുവിളികൾ. ഗവർണർ സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ഡി.എം.കെ.യുടെ സഖ്യകക്ഷികളും പ്രഖ്യാപിച്ചു. ടി വി കെയുടെ വിജയും പരിപാടി ബഹിഷ്‌ക്കരിക്കും.
സ്വാതന്ത്ര്യദിനത്തിലും സ്റ്റാലിൻ വോട്ട് മോഷണത്തെക്കുറിച്ച് പരാമർശം നടത്തി. കൂടാതെ, എല്ലാ പൗരന്മാരും അന്തസ്സോടെയും തുല്യ സമത്വത്തോടെയും ജീവിക്കുന്നതാണ് യഥാർത്ഥ സ്വതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ സ്വാതന്ത്ര്യ ദിന പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിക്കും. അദ്ദേഹം മുസ്ലീം ലീഗ് ദേശീയ പ്രസിഡന്‍റ് കെ.എം.ഖാദർ മൊയ്തീന് 'തകൈസാൽ തമിഴർ' പുരസ്ക്കാരം സമ്മാനിക്കും.