
ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ ഡമ്മി ഗ്രാമത്തിൽ എച്ച്ഐവി ബാധിതനെ ഭാര്യാ സഹോദരനെ ഭാര്യയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തി(murder). രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 'കുടുംബത്തിന്റെ മാനം' സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയത്.
അതേസമയം മകളും ഭർത്താവും തമ്മിലുള്ള ബന്ധം വഷളായെന്നും സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും രോഗബാധിതന്റെ പിതാവ് പരാതി നൽകി. ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗിക്ക് ഒരു അപകടം സംഭവിക്കുകയും ദാവണഗെരെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
ഇതിനിടയിൽ നടത്തിയ പരിശോധനയിലാണ് രോഗിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നത്. രോഗം തിരിച്ചറിഞ്ഞതോടെ രോഗിയെ പ്രത്യേക പരിചരണമുള്ള ഒരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. ഇതിനു വേണ്ട നടപടികൾ ചെയ്ത പ്രതികൾ ആശുപത്രി മാറ്റത്തിനിടെയുള്ള യാത്രാമധ്യേ രോഗി മരിച്ചുവെന്ന് പറഞ്ഞ് മൃതദേഹവുമായി മടങ്ങി.
സംശയം തോന്നിയ പിതാവ് നൽകിയ പരാതിയിലാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ 25 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.