SC : 'പുതിയ മധ്യസ്ഥനെ നിയമിച്ചു, നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചകൾ നടക്കുന്നു, നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ': കേന്ദ്രം സുപ്രീം കോടതിയിൽ, കേസ് ജനുവരിയിലേക്ക് മാറ്റി

നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോയെന്നുള്ള കോടതിയുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി.
SC on Nimisha Priya's case
Published on

ന്യൂഡൽഹി : യെമൻ പൗരന്റെ കൊലപാതകത്തിൽ സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതിയെ കാര്യങ്ങൾ അറിയിച്ച് കേന്ദ്രം. ഇതിനായി പുതിയ മധ്യസ്ഥനെ നിയമിച്ചെന്ന് കേന്ദ്രം അറിയിച്ചു. (SC on Nimisha Priya's case)

നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോയെന്നുള്ള കോടതിയുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. മോചനത്തിനുള്ള ചർച്ചകൾ നടക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ ഉണ്ടെന്നും അവർ പറഞ്ഞു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com