
കൊൽക്കത്ത: ആർ.ജി കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കിം. മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുക്കപ്പെട്ടത് ജനവിധിയിലൂടെയാണെന്നും ദുഃഖത്തിലായ മാതാപിതാക്കളെ കളിപ്പാവകളായി ഉപയോഗിക്കുന്നവരല്ല മമതയെ തെരഞ്ഞെടുത്തെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു. (Kolkata Doctor Rape Case)
തങ്ങളുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ തെളിവുകൾ നശിപ്പിക്കാൻ പൊലീസിന്‍റെയും ആശുപത്രി അധികൃതരുടെയും ശ്രമത്തിന്‍റ ഉത്തരവാദിത്തത്തിൽ നിന്ന് പിൻമാറാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തള്ളിക്കളയാനാവില്ലെന്ന് ഇരയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചതായും അതേസമയം എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സി.ബി.ഐ പരാജയപ്പെടുകയും ചെയ്തതായി മാതാപിതാക്കൾ അവകാശപ്പെട്ടു.