ന്യൂഡൽഹി : മുൻ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ആ വേദനയിൽ നിന്ന് സി പി എം ഇതുവരെയും മുക്‌തമായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ ഒരുമിച്ചുള്ള നീക്കങ്ങളിൽ ആ വിടവ് പ്രകടമാണ്.(Remembering Sitaram Yechury)
ഒരു ചെറു പുഞ്ചിരിയോടെ എന്ത് പ്രശ്നത്തെയും നേരിട്ട ആ മനുഷ്യൻ സി പി എമ്മിന് ദേശീയ തലത്തിൽ പകർന്ന ആത്മവിശ്വാസം ചെറുതല്ലായിരുന്നു. അതേസമയം, സിപിഐ എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി വ്യാഴാഴ്ച മദ്ദിലപാലത്തെ പിതാപുരം കോളനിയിൽ പാർട്ടിയുടെ പുതിയ ജില്ലാ ഓഫീസായ സീതാറാം യെച്ചൂരി ഭവൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംസാരിക്കവെ, സീതാറാം യെച്ചൂരിയുമായുള്ള നാല് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം എം എ ബേബി അനുസ്മരിച്ചു. 1979 ൽ പട്‌നയിൽ നടന്ന എസ്‌എഫ്‌ഐയുടെ കൺവെൻഷനിലൂടെയാണ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള അവരുടെ പ്രവേശനം അദ്ദേഹം അനുസ്മരിച്ചത്. "ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത് തുടങ്ങിയ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ കാണിച്ച പ്രത്യയശാസ്ത്രവും പാതയും യെച്ചൂരി മുന്നോട്ട് കൊണ്ടുപോയി" എന്ന് അദ്ദേഹം പറഞ്ഞു.