
ഉത്തർപ്രദേശ്: യു.പിയിൽ മതപരിവർത്തന റാക്കറ്റിനെ സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു(Religious conversion). ഹിന്ദു പെൺകുട്ടികളെ അവരുടെ ജാതി അടിസ്ഥാനമാക്കിയാണ് റാക്കറ്റ് മതപരിവർത്തനം നടത്തിയിരുന്നത്. ഇതിന് നിരക്ക് നിശ്ചയിച്ചിരുന്നതായും വിവരമുണ്ട്. ബ്രാഹ്മണ, ക്ഷത്രിയ, സിഖ് പെൺകുട്ടികൾക്ക് മതപരിവർത്തനത്തിന് പ്രതിഫലമായി 15 മുതൽ 16 ലക്ഷം രൂപ വരെ നൽകിയതായാണ് വിവരം. ഒ.ബി.സി പെൺകുട്ടികൾക്ക് 10 മുതൽ 12 ലക്ഷം രൂപ വരെയാണ് നൽകിയത്. മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് 8 മുതൽ 10 ലക്ഷം രൂപ വരെയും നൽകിയതിന്റെ തെളിവ് ലഭിച്ചു.
100 കോടിയിലധികം വില വരുന്ന ഈ പ്രവർത്തനങ്ങൾക്ക് ഇസ്ലാമിക രാഷ്ട്രങ്ങളുമായി ബന്ധമുള്ള വിദേശ സ്രോതസ്സുകളാണ് ധനസഹായം നൽകിയിരുന്നത്. ഇതിന് നേതൃത്വം നൽകിയ മുഖ്യ സൂത്രധാരനായ ജമാലുദ്ദീന്റെ തലയ്ക്ക് ₹50,000 പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാളുടെ അടുത്ത സഹായി നസ്രീൻ സ്‌ക്വാഡിന്റെ പിടിയിലായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും മറവിലാണ് മതപരിവർത്തനം നടത്തിയിരുന്നത്.