
ചെന്നൈ: രാജ്യസഭാ എം.പിയും നടനുമായ കമൽഹാസൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു(Kamal Haasan). തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന് മുന്നിൽ കുറച്ച് അഭ്യർത്ഥനകൾ വെച്ചതായും അതിൽ ഏറ്റവും പ്രധാനം കീലാടിയുടെ പൗരാണികത സംബന്ധിച്ചതാണെന്നും കമൽഹാസൻ വ്യക്തമാക്കി.
നിലവിൽ കീലാടി ഉത്ഖനനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തടഞ്ഞുവച്ചിരിക്കുകയാണ്. അത് മാറ്റാനും ഔപചാരികമായി പ്രവർത്തനം തുടങ്ങാനുമുള്ള അംഗീകാരം നൽകണമെന്ന് ആവശ്യപെട്ടിട്ടുണ്ട്.
മാത്രമല്ല; തമിഴ് ഭാഷയുടെ കാലാതീതമായ മഹത്വവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് തമിഴ് ജനതയ്ക്ക് പിന്തുണ നൽകണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായും കമൽഹാസൻ വ്യക്തമാക്കി. തന്റെ എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.