
ഡൽഹി : ആനന്ദ് വിഹാർ പ്രദേശത്ത് സ്പാ, മസാജ് സെന്ററിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന ഒരു സെക്സ് റാക്കറ്റ് ഡൽഹി പോലീസ് പിടികൂടി. സംഭവത്തിൽ എട്ട് സ്ത്രീകളും ആറ് പുരുഷന്മാരും ഉൾപ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷഹ്ദാര ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പ്രശാന്ത് ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിനിടെ അഞ്ച് ഉപഭോക്താക്കളെയും സ്പാ മാനേജർ പിയൂഷ് ഉൾപ്പെടെ ഉള്ളവരെയാണ് പോലീസ് പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് നിരവധി ലൈംഗികോപകരണങ്ങളും വസ്തുക്കളും പോലീസ് കണ്ടെടുത്തു.
ആനന്ദ് വിഹാർ പ്രദേശത്തെ ഒരു സ്പാ സെന്ററിൽ വ്യാജ ഉപഭോക്താക്കളായി വേഷമിട്ടാണ് പോലീസ് എത്തിയത്. സംഘം 2,000 രൂപയ്ക്ക് മസാജ് വാഗ്ദാനം ചെയ്തു, സ്പാ സെന്ററിന്റെ മാനേജരായ പിയൂഷ് 2,000 രൂപ കൂടി നൽകിയാൽ 'പ്രത്യേക സേവനം' നൽകാമെന്നും വാഗ്ദാനം ചെയ്തു. തുടർന്ന് ആവശ്യക്കാരെന്ന പേരിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ പുറത്ത് കാത്ത് നിന്ന ടീം അംഗങ്ങൾക്ക് സൂചന നൽകി, തുടർന്ന് പോലീസ് സംഘം അകത്ത് കയറി കേന്ദ്രം റെയ്ഡ് ചെയ്തു.
ആനന്ദ് വിഹാറിലെ ഒരു സ്പാ സെന്ററിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അതിനുശേഷം പോലീസ് സിനിമാ സ്റ്റൈലിൽ റെയ്ഡ് നടത്തി. സ്പാ സീൽ ചെയ്യാൻ നിയമനടപടി ആരംഭിച്ചതായി ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു. ഈ റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്.