
ജാർഖണ്ഡിലെ സരൈകേലയിൽ ഹോളി ആഘോഷങ്ങൾക്കിടെ ജാർഖണ്ഡ് പോലീസ് നടത്തിയ പരിശോധനയിൽ സെക്സ് റാക്കറ്റ് പിടിയിലായി.ഖർസാവനിലെ ആദിത്യപൂരിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ വേശ്യാവൃത്തി നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്.ആദിത്യപൂരിൽ ഖുബ്സുരത് യൂണിസെക്സ് & സ്പാ എന്ന പേരിൽ നടത്തിയിരുന്ന ഒരു ബ്യൂട്ടി പാർലർ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും നിരവധി ആൺകുട്ടികളെയും പെൺകുട്ടികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.ബ്യൂട്ടി പാർലറിൽ നിന്ന് നിരവധി ആക്ഷേപകരമായ വസ്തുക്കളും കണ്ടെടുത്തു. പോലീസ് റെയ്ഡിനെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ബ്യൂട്ടി പാർലറിന്റെ ഉടമ ഒളിവിൽ പോയതായാണ് റിപ്പോർട്ട്.
ഇയാളെ പിടികൂടാൻ പോലീസ് തുടർച്ചയായി റെയ്ഡുകൾ നടത്തിവരികയാണ്. ലഭിച്ച വിവരം അനുസരിച്ച്, ബ്യൂട്ടി പാർലറിൽ അനാശ്യാസ പ്രവർത്തനങ്ങൾ നടന്നിരുന്നു. പുറത്തുനിന്ന് പെൺകുട്ടികളെ ഇവിടെ കൊണ്ടുവന്ന് പണം വാഗ്ദാനം ചെയ്ത് പെൺവാണിഭത്തിന് നിര്ബന്ധിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, പോലീസുംഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ, കസ്റ്റഡിയിലെടുത്ത ആൺകുട്ടികളെയും പെൺകുട്ടികളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി,
ചോദ്യം ചെയ്യലിന് ശേഷം, പോലീസ് അവരുടെ ശൃംഖലയിലെ മറ്റുള്ളവരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ്. തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്ന് പോലീസ് പറയുന്നു. നിലവിൽ, ബ്യൂട്ടി പാർലറിന്റെ ഉടമയെ അറസ്റ്റ് ചെയ്യാൻ പോലീസ് റെയ്ഡ് നടത്തുന്നുണ്ടെങ്കിലും ഇതുവരെ അയാളെ പിടികൂടിയിട്ടില്ല.