ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ആഗോള ദക്ഷിണ മേഖല പലപ്പോഴും "ഇരട്ട നിലവാര"ത്തിന്റെ ഇരയാണ്, ലോക സമ്പദ്‌വ്യവസ്ഥയിൽ വലിയ സംഭാവനകൾ നൽകുന്ന രാജ്യങ്ങൾക്ക് തീരുമാനമെടുക്കൽ മേശയിൽ സ്ഥാനം നഷ്ടപ്പെടുന്നു', പ്രധാന ആഗോള സ്ഥാപനങ്ങളുടെ അടിയന്തര പരിഷ്കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.(PM Modi at BRICS Summit)
ആഗോള ഭരണ പരിഷ്കരണത്തെക്കുറിച്ചുള്ള ഒരു സെഷനിൽ നടത്തിയ പ്രസംഗത്തിൽ, യുഎൻ സുരക്ഷാ കൗൺസിൽ, ലോക വ്യാപാര സംഘടന, പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ പരിഷ്കരിക്കണമെന്ന് മോദി പ്രത്യേകം സമ്മർദ്ദം ചെലുത്തി. അവ ലോകത്തിന്റെ നിലവിലെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"സാങ്കേതികവിദ്യ എല്ലാ ആഴ്ചയും വികസിച്ചുകൊണ്ടിരിക്കുന്ന എ ഐ യുഗത്തിൽ, ആഗോള സ്ഥാപനങ്ങൾ പരിഷ്കരണമില്ലാതെ 80 വർഷം പോകുന്നത് അംഗീകരിക്കാനാവില്ല. 20-ാം നൂറ്റാണ്ടിലെ ടൈപ്പ്റൈറ്ററുകളിൽ 21-ാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല!" അദ്ദേഹം പറഞ്ഞു.