ന്യൂഡൽഹി: ഇന്ത്യയുടെ വേദപൈതൃകം സംരക്ഷിക്കുന്നതിൽ സാമൂഹിക പരിഷ്‌കർത്താവ് ദയാനന്ദ് സരസ്വതി സ്ഥാപിച്ച ആര്യസമാജത്തിൻ്റെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. കൈയെഴുത്തുപ്രതികളുടെ പഠനവും പ്രകൃതി കൃഷി രീതിയും പ്രോത്സാഹിപ്പിക്കുന്നതിൽ കൂടുതൽ സജീവമാകണമെന്ന് ആര്യസമാജത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.(PM lauds Arya Samaj role in preserving India's Vedic heritage; lists new challenges)
ആര്യസമാജത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിനായി നടന്ന അന്താരാഷ്ട്ര ആര്യമഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സ്വാതന്ത്ര്യസമരത്തിൽ സംഘടന വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാഷ്ട്രീയപരമായ കാരണങ്ങളാൽ ആര്യസമാജത്തിന് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു.
"ആര്യസമാജം സ്ഥാപിതമായതിൻ്റെ നൂറ്റമ്പത് വർഷം... ഈ അവസരം സമൂഹത്തിൻ്റെ ഒരു ഭാഗവുമായി മാത്രം ബന്ധപ്പെട്ടതല്ല. ഈ അവസരം ഇന്ത്യയുടെ വേദപൈതൃകവുമായും സ്വത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു," മോദി പറഞ്ഞു.
മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആര്യസമാജം നൂറ്റാണ്ടുകളായി നൽകിയ സംഭാവനകൾ രാജ്യത്തിന് മുതൽക്കൂട്ടാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.