ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുമോ എന്ന സുപ്രധാന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. യു.എസ് കരാർ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.(Piyush Goyal remains silent on question of whether to stop importing Russian oil)
അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും ഇത് രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരാർ പ്രകാരം ഏകദേശം $50,000 കോടി മൂല്യമുള്ള ഉൽപ്പന്നങ്ങൾ യു.എസിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രയുക്ത പ്രസ്താവനയിൽ പറയുന്നത്.
അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നത് റഷ്യയുമായുള്ള ബന്ധത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യൻ പൊതുമേഖലാ കമ്പനികൾ നിർത്തിവച്ചെന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവരുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിയുടെ ഈ മൗനം അതീവ പ്രാധാന്യമർഹിക്കുന്നു.



