ന്യൂഡൽഹി: ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പൈലറ്റ് മരിച്ചു. എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന പൈലറ്റ് അർമാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിനുള്ളിൽവച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.
അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി. ഈ സമയത്ത് ഞങ്ങൾ അർമാന്റെ കുടുംബത്തോടൊപ്പമുണ്ട്. അർമാന്റെ നഷ്ടം നേരിടാൻ ആവശ്യമായ എല്ലാ സഹായവും കുടുംബത്തിനു നൽകുമെന്നും എയർ ഇന്ത്യ പറഞ്ഞു. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അഭ്യർത്ഥിച്ചു.