ന്യൂഡൽഹി : 12 മണി വരെ പിരിഞ്ഞ രാജ്യസഭ വീണ്ടും സമ്മേളിക്കുന്നു. ചോദ്യോത്തര വേള ആരംഭിച്ചു. എന്നാൽ, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭ മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എന്നാൽ, മുദ്രാവാക്യം വിളി തുടരുകയാണ്.(Parliament Monsoon Session 2025)
പട്ന വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു ഉത്തരം നൽകി. ഓപ്പറേഷൻ സിന്ദൂരിനും പഹൽഗാം ആക്രമണത്തിനും ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർനന്ന് സഭ നിർത്തിവച്ചത്.
അതേസമയം, ഒരു അടിയന്തര പ്രമേയത്തിനും സ്പീക്കർ ഓം ബിർള അനുമതി നൽകിയിട്ടില്ലെന്ന് ഔദ്യോഗിക സ്പീക്കർ ജഗദംബിക പാൽ അറിയിച്ചു. ഇതേത്തുടർന്ന് പാർലമെന്റിൽ പ്രതിഷേധം വീണ്ടും ഉയർന്നു.
2025 ലെ ആദായനികുതി ബില്ലിനെക്കുറിച്ചുള്ള സെലക്ട് കമ്മിറ്റി റിപ്പോർട്ട് ലോക്സഭയിൽ അവതരിപ്പിച്ചു. ആറു പതിറ്റാണ്ട് പഴക്കമുള്ള നിലവിലെ നിയമനിർമ്മാണത്തിൽ മാറ്റം വരുത്തുന്നതിനുള്ള 285 നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ബിജെപി എംപി ബൈജയന്ത് പാണ്ട അവതരിപ്പിച്ചു. ഫെബ്രുവരി 13 ന് ബിൽ അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമ്മല സീതാരാമൻ, നിർദ്ദിഷ്ട നിയമനിർമ്മാണം ഇന്ത്യയുടെ നേരിട്ടുള്ള നികുതി നിയമത്തെ "സംക്ഷിപ്തവും, വ്യക്തവും, വായിക്കാനും മനസ്സിലാക്കാനും എളുപ്പവുമാക്കുമെന്ന്" അഭിപ്രായപ്പെട്ടിരുന്നു.