
ഡല്‍ഹി: ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിനെ ഒന്നിച്ചെതിര്‍ത്ത് പ്രതിപക്ഷ-ഇന്ത്യാ സഖ്യ പാര്‍ട്ടികള്‍. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ ആദ്യം എത്തിയത് എംപി ഗൗരവ് ഗൊഗോയി ആയിരുന്നു. ഈ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വഖഫ് ബില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തും.ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കും, ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുമെന്ന് ഗൊഗോയി വിമർശിച്ചു.
ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച നടന്നിട്ടില്ല.പ്രതിപക്ഷം മുന്നോട്ടുവെച്ച ഒരു ഭേദഗതി പോലും അംഗീകരിക്കപ്പെട്ടില്ല. വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെപ്പോലും ജെപിസിയിലേക്ക് വിളിച്ചു. ഇന്ന് ഒരു സമുദായത്തിന്റെ വസ്തുക്കളെ ലക്ഷ്യം വെക്കുന്ന സര്‍ക്കാര്‍ നാളെ മറ്റുള്ളവര്‍ക്കെതിരെ തിരിയുമെന്നും ഗൊഗോയി ആരോപിച്ചു.