ന്യൂഡൽഹി : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക രഹസ്യാന്വേഷണ അംഗത്തിന് വിവരം ലഭിച്ചതിനെത്തുടർന്ന് ഗുദ്ദാർ വനമേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിൽ ഓപ്പറേഷനിലാണ് വെടിവയ്പ്പ് ആരംഭിച്ചത്.(One terrorist killed in encounter with security forces in J&K's Kulgam)
സുരക്ഷാ സേനയുടെ സ്ഥാനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തപ്പോൾ തിരച്ചിൽ ഒരു ഏറ്റുമുട്ടലായി മാറി. ഇത് ശക്തമായ വെടിവയ്പ്പിന് കാരണമായതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷനിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് പരിക്കേറ്റു.
ഇദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ എത്തിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു. രണ്ടു ഭീകരർ വനത്തിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം.