
പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്‌ത ശിവജി പ്രതിമ തകര്‍ന്നതിന് പിന്നാലെ അതേ സ്ഥലത്ത് പുതിയ പ്രതിമ പണിയാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാര്‍. പഴയ പ്രതിമയുടെ ഇരട്ടി വലുപ്പമുള്ള പുതിയ പ്രതിമയ്‌ക്ക് ചെലവ് കണക്കാക്കുന്നത് 20 കോടി രൂപയാണ് . സർക്കാർ ഇതിനായി ടെൻഡർ ക്ഷണിച്ചു.
പ്രതിമയ്ക്ക് 100 വർഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്നും കരാറുകാരൻ 10 വർഷത്തേക്ക് അറ്റകുറ്റപ്പണികളും ചെയ്യണമെന്നും ടെൻഡർ രേഖയിൽ പറയുന്നു. തുടക്കത്തിൽ, മൂന്നടി ഫൈബർ നിർമ്മിത പ്രതിമ മാതൃക സൃഷ്ടിക്കുമെന്നും അതിനുശേഷം ആർട്സ് ഡയറക്ടറേറ്റിൽ നിന്ന് പ്രതിമയ്ക്ക് അംഗീകാരം നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.