
മുംബൈ: വിഷമുള്ള കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ചതിനെത്തുടർന്ന്, ആശുപത്രികളിലും വിതരണക്കാരിലും സംഭരിച്ചിരിക്കുന്ന ലിക്വിഡ് ഓറൽ ഫോർമുലേഷനുകൾ പരിശോധിക്കുന്നതിനായി മഹാരാഷ്ട്ര എഫ്ഡിഎ ഒരു പ്രത്യേക ഡ്രൈവ് ആരംഭിച്ചു.(MP cough syrup deaths: Maharashtra FDA orders inspection of liquid oral formulations)
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) എല്ലാ ജോയിന്റ് കമ്മീഷണർമാർക്കും ഡ്രഗ് ഇൻസ്പെക്ടർമാർക്കും അവരുടെ അധികാരപരിധിയിലുള്ള എല്ലാ നിർമ്മാതാക്കളുടെയും വിശദാംശങ്ങൾ ഉടൻ സമർപ്പിക്കാനും സർക്കാർ, അർദ്ധ സർക്കാർ ആശുപത്രികൾ, സ്വകാര്യ മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനും നിർദ്ദേശിച്ചു.
ചൊവ്വാഴ്ച എഫ്ഡിഎ കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന വീഡിയോ കോൺഫറൻസിന് ശേഷം ഒരു സർക്കുലർ പുറപ്പെടുവിച്ചു.
ശ്രേഷൻ ഫാർമ കമ്പനി ഉടമ അറസ്റ്റിൽ
വിഷമടങ്ങിയ ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥ് അറസ്റ്റിൽ. ഇയാൾ ഒളിവിലായിരുന്നു. മധ്യപ്രദേശ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈ പോലീസിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ചെന്നൈയിൽ എത്തിയ ചിന്ത്വാര എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കുടുക്കിയത്. പരിശോധന കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കേണ്ടതുണ്ട്.