ന്യൂഡൽഹി : കഴിഞ്ഞ മാസം മൺസൂൺ ആരംഭിച്ചതിനു ശേഷം, മേഘവിസ്ഫോടനം, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ കാലാവസ്ഥാ നാശനഷ്ടങ്ങൾ കാരണം ഹിമാചൽ പ്രദേശിൽ 63 പേർ മരിക്കുകയും 37 പേരെ കാണാതാവുകയും ചെയ്തതായി വെള്ളിയാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 20 ന് മൺസൂൺ സംസ്ഥാനത്ത് ആഞ്ഞടിച്ചു. അതിനുശേഷം 400 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി.(Monsoon ravage in Himachal Pradesh)
14 പേർ മേഘവിസ്ഫോടനങ്ങളിലും, എട്ട് പേർ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും, ഒരാൾ മണ്ണിടിച്ചിലിലും മരിച്ചു, ഏഴ് പേർ മുങ്ങിമരിച്ചു. ഏറ്റവും കൂടുതൽ നാശം വിതച്ചത് മാണ്ഡി ജില്ലയിലാണ്.
ഈ ജില്ലയിൽ നിന്ന് മാത്രം കാണാതായ 31 പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച കനത്ത മഴയെത്തുടർന്ന് ഭരദ്, ഡെജി, പയാല, റുക്ചുയി ഗ്രാമങ്ങളിൽ കുടുങ്ങിയ 65 പേരെ ദേശീയ ദുരന്ത നിവാരണ സേനയിലെ സൈനികർ രക്ഷപ്പെടുത്തി. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ, റോഡുകൾ തകർന്നു. നദികൾ കരകവിഞ്ഞൊഴുകി. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ആളുകളുടെ വീടുകളിലും വയലുകളിലും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി.