ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രാവാക്യം ; ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു |Mob lynching

ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപ പ്രദേശത്ത് നടന്ന ക്രിക്കറ്റ് മാച്ചിനിടെയാണ് കൊലപതകം നടന്നത്.
mob lynching
Published on

മംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ മംഗളുരുവിൽ യുവാവിനെ തല്ലിക്കൊന്നു. ഞായറാഴ്ച വൈകീട്ടോടെ ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപ പ്രദേശത്ത് നടന്ന ക്രിക്കറ്റ് മാച്ചിനിടെയാണ് കൊലപതകം നടന്നത്.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യുവാവ് പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.

19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ്.

കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആവർത്തിച്ചുള്ള ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവവും മരണകാരണമായി.സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com