ഡൽഹി : ഛത്തീസ്ഗഡിൽ വീണ്ടും വൻ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗം മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. എസ്ടിഎഫ്, കോബ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഗരിയാബന്ദ് ജില്ലയിലെ മെയിൻപൂർ വനമേഖലയിൽ രാവിലെ മുതൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. കൊല്ലപ്പെട്ട മനോജിന്‍റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഷൽ ടാസ്ക് ഫോഴ്സും സിആർപിഎഫിന്റെ കോബ്ര വിഭാഗവും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.