

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെയും മൂന്ന് കൂട്ടാളികളെയും ബദ്‌ലാപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു (Murder). ഏകദേശം മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്.
2022 ജൂലൈ 10-നാണ് ബദ്‌ലാപ്പൂർ ഈസ്റ്റിലെ ഉജ്വൽദീപ് സൊസൈറ്റിയിലെ താമസക്കാരിയായ നീരജ രൂപേഷ് അംബേക്കർ സ്വന്തം വസതിയിൽ മരിച്ചത്. നീരജയുടെ മരണം അന്ന് ആകസ്മിക മരണം ആയിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിന് സംശയം തോന്നുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർച്ചയായ കുടുംബ വഴക്കുകളിൽ മനംനൊന്ത ഭർത്താവ് രൂപേഷ് അംബേക്കർ (40), ഭാര്യയെ കൊലപ്പെടുത്താൻ സുഹൃത്തുക്കളായ ഋഷികേശ് രമേശ് ചാൽക്കെ, കുനാൽ വിശ്വനാഥ് ചൗധരി (25) എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇവർ ചേതൻ വിജയ് ദുധാൻ (36) എന്ന പാമ്പു രക്ഷാപ്രവർത്തകനെ സമീപിക്കുകയും ഇയാൾ വിഷപ്പാമ്പിനെ എത്തിച്ചു നൽകുകയും ചെയ്തു. പ്രതികൾ ഈ പാമ്പിനെ ഉപയോഗിച്ച് യുവതിയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് സീനിയർ ഇൻസ്പെക്ടർ നിതിൻ പാട്ടീൽ അറിയിച്ചു.
Police in Badlapur, Maharashtra, have arrested a man and three others, including a snake rescue volunteer, for the alleged murder of his wife, Neerja Rupesh Ambekar, using a venomous snake in July 2022.