ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ ബഹളത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ലോക്‌സഭ പിരിഞ്ഞു. മൺസൂൺ സമ്മേളനത്തിൽ തുടർച്ചയായ മൂന്നാം ദിവസമാണ് സഭ തടസ്സപ്പെടുന്നത്.(Lok Sabha adjourned for the day amid Opposition protests for third consecutive day)
ചോദ്യോത്തര വേളയിൽ പ്ലക്കാർഡുകൾ വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറി. ഇത് ദിവസത്തെ നടപടികൾ നിർത്തിവയ്ക്കാനിടയാക്കി.