ലേ : ലേ അപെക്സ് ബോഡി (എൽഎബി) നടത്തിവന്ന പ്രതിഷേധം ബുധനാഴ്ച അക്രമാസക്തമായി. നഗരത്തിൽ പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടി. ലേയിൽ നടന്ന വൻ പ്രതിഷേധത്തിനിടെ ഒരു കൂട്ടം യുവാക്കൾ അക്രമാസക്തരാകുകയും കല്ലെറിയുകയും ചെയ്തതിനെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തു.(Leh Protest Turns Violent )
ആറാം ഷെഡ്യൂൾ നീട്ടുന്നതിനൊപ്പം ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതിനെക്കുറിച്ചും കേന്ദ്രവുമായുള്ള നിർദ്ദിഷ്ട ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകണമെന്ന ആവശ്യത്തെ പിന്തുണച്ചാണ് പ്രതിഷേധം നടക്കുന്നത്.
സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരം നടത്തുന്ന 15 പേരിൽ രണ്ടുപേരെ ചൊവ്വാഴ്ച വൈകുന്നേരം ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിനെത്തുടർന്ന് ബുധനാഴ്ച ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിനും ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധക്കാർ ബി ജെ പി ഓഫീസിന് തീയിടുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്തു.