
ന്യൂഡൽഹി: ഐആർസിടിസി 'കുംഭകോണ' കേസിൽ ഒക്ടോബർ 13 ന് കോടതി വിധി പറയും(Kumbakonam scam case). ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയം ഐആർസിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ നൽകിയതിൽ ക്രമക്കേട് നടന്നതായി ആരോപിക്കപ്പെട്ട് നിലനിൽക്കുന്ന കേസിലാണ് കോടതി വിധി പറയുക.
ലാലു പ്രസാദ് യാദവ്, റാബ്രി, തേജസ്വി എന്നിവർക്കെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി സിബിഐയാണ് കേസെടുത്തിരിക്കുന്നത്. എല്ലാ പ്രതികളും ഒക്ടോബർ 13 ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.