ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലാണ് അപേക്ഷ നൽകുന്നത്. (Kerala Nuns arrested in Chhattisgarh)
അഭിഭാഷക സംഘത്തെ മാറ്റി. സഭയ്ക്കായി ഡൽഹിയിൽ നിന്നുള്ള അഭിഭാഷകനും ഹാജരാകും. എൻ ഐ എ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടം ഉണ്ടാക്കും എന്ന് നിയമോപദേശം ലഭിച്ചതിനാൽ അത് ഒഴിവാക്കി.
ഇന്നലെ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. അതേസമയം, ബജ്‌രംഗ്ദൾ പ്രവർത്തകർ ഇതിനെ എതിർത്തേക്കാനാണ് സാധ്യത.