റായ്പൂർ : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഹത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷൻസ് കോടതി. ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്നാണ് കോടതി അറിയിച്ചത്.(Kerala Nuns arrested in Chhattisgarh)
അപേക്ഷ ബിലാസ്പൂർ എൻ ഐ എ കോടതിയിലേക്ക് മാറ്റി. ഇതോടെ ഇവർ ജയിലിൽ തുടരേണ്ടി വരും. അതേസമയം, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ജാമ്യം നൽകരുതെന്ന ആവശ്യവുമായി കോടതിക്ക് മുന്നിൽ ജ്യോതി ശർമ്മയടക്കമുള്ള ബജ്‌രംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചു.
നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഇന്ന് സെഷൻസ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിലാണ് പ്രതിഷേധം. മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഇവരെത്തിയത്.