
ജമ്മു കാശ്മീർ: ന്യൂഡൽഹിഃ കേന്ദ്രഭരണ പ്രദേശത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭ ബുധനാഴ്ച പാസാക്കി. ( J&K Assembly on restoring Article 370)
2019 ഓഗസ്റ്റ് 5 ന് കേന്ദ്രം റദ്ദാക്കിയ മുൻ സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൌധരി അവതരിപ്പിച്ചു. ഈ പ്രക്രിയ ദേശീയ ഐക്യവും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങളും സംരക്ഷിക്കണമെന്നും പ്രമേയം കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭ പ്രമേയം പാസാക്കി
പ്രമേയം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ബിജെപി നേതാക്കൾ സഭയിൽ പ്രമേയത്തിന്റെ പകർപ്പുകൾ വലിച്ചുകീറുകയും കഷണങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് എറിയുകയും ചെയ്യ്തു. ബഹളത്തിനിടയിൽ സ്പീക്കർ അബ്ദുൾ റഹീം റാത്തർ പ്രമേയം വോട്ടുചെയ്യാൻ വയ്ക്കുകയും അത് പാസാക്കുകയും ചെയ്തു. ബഹളത്തെ തുടർന്ന് സഭ 15 മിനിറ്റോളം നിർത്തിവച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കിYയിരുന്നു. ഈ നീക്കം മുൻ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കാരണമായി.